മരപ്പലകമേൽ
നേരത്തെ എഴുന്നേറ്റി
രുന്നു ഞാനെൻ
ഉമ്മറപ്പാടിവാതിലിലെത്തി
നോക്കി...
ആരോ വിളിക്കുന്നു ,
ദൂരെ
അതിശയം തോന്നിയ
തെന്തിന്നു ഞാനും...
ഉറക്കച്ചടവിനോടുവിലാ
യൊരുൾവിളി...
കേട്ടു അതെന്നമ്മ ....
തന്നെ
പിൻവാതിലും ചാരി ...
ഒരു കൊച്ചു മണ്കലം
കയ്യിലേന്തി..
തിരക്കിൽ നിന്നും,
തിരക്കുകളിലേക്കവൾ
ജോലി തൻ ഭാരം
മുഖത്തുണ്ടുതാനും .
ചാരെയായ് ചെന്നു
ഇങ്ങനെയോതി ഞാൻ
അമ്മക്കുപകരമായി
അരുണ്ടെന്നമ്മേ _
മൗനമായിരുന്നിത്രയും
കാലമവൻ ഒരു
സ്മാർട്ട് ഫോണിൽ
വീണുടഞ്ഞു .
എന്തേ നിനക്കുണ്ണീ
എന്നമ്മ ചൊല്ലി
കെട്ടിപ്പിടിച്ചമ്മ ചൊല്ലീ...
ഓർത്തതിങ്ങനെ...
ഒരു കൊച്ചുമുറിതൻ ചു
മരുകൾക്കുള്ളിൽ
ഞാൻ
ഒരു സ്മാർട്ട് ഫോണിൽ
തളച്ചിരുന്നു.
ഇല്ല ഇനി ആ ലോകം
ഉള്ളതിനിയീലോകം ..
ആർത്തുല്ലസിച്ചവനോടി...
ആർത്തുല്ലസിച്ചു മണ്മറഞ്ഞു ...
--വിശാഖ് മൂഴിക്കൽ--

No comments:
Post a Comment