മൂവാണ്ടൻമാവ്
അന്നു ഞാൻ ചെറുപ്പത്തിൽ
മൂവാണ്ടൻമാവിൻ ചോട്ടിൽ
ഓടിയങ്ങെത്തിയതും വീണതു -
മോർക്കുന്നു ഞാൻ .
അണ്ണാരക്കണ്ണനോടും പിന്നൊരു
കിളിയോടും പായാരം ചൊല്ലീയതും
മാങ്ങക്കായ് കേഴുന്നതും .
ഇല്ലില്ലാ ഇന്നാ കാലം , വരില്ലാ
പോയ...കാലം...ഓർമ്മകൾ
മാത്രംമതി ജീവിക്കാനിന്നീമണ്ണിൽ .
നേരം വെളുക്കുംമുന്നേ , എന്നും
ഞാൻ മാവിൻചോട്ടിൽ....
കാറ്റത്തായ് വീഴുംമാങ്ങ ,
കടിക്കും രുചിയോടെ .
കൂട്ടുകാർ വരുന്നതും കാത്ത-
ങ്ങിരിക്കുന്ന ഞാൻ , ഓർമ്മയിൽ
ഒതുങ്ങിപ്പോയ് ,ഇല്ലില്ലാപ്പോയ കാലം .
മാങ്ങതൻകൂട്ടത്തിലേക്കെറിയും
കല്ലീലുണ്ട് , ആശിച്ചാമാങ്ങായുടെ -
പ്രാർത്ഥനാക്കുറിപ്പുകൾ .
മീനിനെ പിടിക്കാനായ്
തോർത്തുമായ് പോകുന്നതും
വരുമ്പോൾ വെള്ളത്തോർത്ത്
ചളിയിൽ പുരണ്ടതും ...,
അമ്മതൻ ശകാരത്താൽ
മുറ്റത്തൂടോടിയതും
കുറിക്കുന്നൂ ഞാനിന്ന് ...
ഈ പേപ്പർത്തുണ്ടിലായി .
ഇല്ലില്ലാ ഇന്നാ കാലം , വരില്ലാ
പോയ...കാലം...ഓർമ്മകൾ
മാത്രംമതി ജീവിക്കാനിന്നീമണ്ണിൽ .
--വിശാഖ് മൂഴിക്കൽ--

No comments:
Post a Comment