ജന്മദിനം
ജനനവും മരണവും
സമയമാകുന്നു .
അതിനുള്ളിൽ
നാഴികക്കല്ലല്ലോ ഈ
ദിനങ്ങൾ ...
ഓരോ ദിനങ്ങളും
എണ്ണിയെണ്ണി ...
അവിടെയെത്തുന്നു അതിന്നു മാകാം !!!
--വിശാഖ് മൂഴിക്കൽ--
ജനനവും മരണവും
സമയമാകുന്നു .
അതിനുള്ളിൽ
നാഴികക്കല്ലല്ലോ ഈ
ദിനങ്ങൾ ...
ഓരോ ദിനങ്ങളും
എണ്ണിയെണ്ണി ...
അവിടെയെത്തുന്നു അതിന്നു മാകാം !!!
--വിശാഖ് മൂഴിക്കൽ--
നനവാർന്ന കണ്ണുകൾ
കാലങ്ങൾ പോയി
കാതങ്ങൾ നീങ്ങി നാം
അറിയാതെ നനവാർന്ന
കണ്ണുകൾ കണ്ടു ഞാൻ
ഓമലേ നീയെന്റെ
അരികിലായ് വന്ന നാൾ
ഒരു ഗാനമോതീ-
കടന്നുപോയ് കാലം .
മറവിതൻ മറപിടിച്ചവ-
ളെൻ കാതിലോതി
അമൂല്ല്യമാം സൗഹൃദ-
മെങ്ങനെ
പ്രണയത്തുടിപ്പായി .
ഒടുവിൽ തിരിച്ചറിഞ്ഞു...
എന്റെ ചിന്തകൾക്കിത്ര
ഭാരക്കുറവ്,
ആ നനവാർന്ന
കണ്ണുകൾ നോക്കി
ഞാനും പറഞ്ഞു .
--വിശാഖ് മൂഴിക്കൽ--
കൂടെക്കിടന്നവൾ
എന്നെത്തലോടി
ജനിച്ചനാൾ മുതൽ
തന്നെയെന്നെത്തലോടി .
എല്ലാമറിയുന്നവൾ
എല്ലാം മറച്ചവൾ
കണ്ണീർ തുടച്ചവൾ
എന്നെ പുതച്ചവൾ
തന്റെയിടം തന്റേടം
എന്നോതിത്തന്നവൾ
ഒരിടമെനിക്കായി
മാറ്റിവച്ചിരുന്നവൾ
ദുഖങ്ങൾ മാച്ചവൾ
എന്നെത്തലോടി .
ജനിച്ച നാൾ മുതൽ
തന്നെ ഭാരം ചുമന്നവൾ
അമ്മതൻ വാത്സല്ല്യ
സ്പർഷശേഷം
എന്നെ പുണർന്നവൾ
മാറോടണച്ചവൾ
അന്നുണ്ട്
ഇന്നുണ്ട്
എൻ ചാരെയായവൾ
മറക്കില്ല
മറക്കില്ല ഇന്നവളെ
ലോകത്തെല്ലാർക്കും
കൂട്ടായി നിന്നവളെ ,
കൂടെക്കിടന്നവൾ
കൂട്ടായി നിന്നവൾ
ജനിച്ചനാൾ മുതൽ
തന്നെയെന്നെത്തലോടി .
--വിശാഖ് മൂഴിക്കൽ--
മൂവാണ്ടൻമാവ്
അന്നു ഞാൻ ചെറുപ്പത്തിൽ
മൂവാണ്ടൻമാവിൻ ചോട്ടിൽ
ഓടിയങ്ങെത്തിയതും വീണതു -
മോർക്കുന്നു ഞാൻ .
അണ്ണാരക്കണ്ണനോടും പിന്നൊരു
കിളിയോടും പായാരം ചൊല്ലീയതും
മാങ്ങക്കായ് കേഴുന്നതും .
ഇല്ലില്ലാ ഇന്നാ കാലം , വരില്ലാ
പോയ...കാലം...ഓർമ്മകൾ
മാത്രംമതി ജീവിക്കാനിന്നീമണ്ണിൽ .
നേരം വെളുക്കുംമുന്നേ , എന്നും
ഞാൻ മാവിൻചോട്ടിൽ....
കാറ്റത്തായ് വീഴുംമാങ്ങ ,
കടിക്കും രുചിയോടെ .
കൂട്ടുകാർ വരുന്നതും കാത്ത-
ങ്ങിരിക്കുന്ന ഞാൻ , ഓർമ്മയിൽ
ഒതുങ്ങിപ്പോയ് ,ഇല്ലില്ലാപ്പോയ കാലം .
മാങ്ങതൻകൂട്ടത്തിലേക്കെറിയും
കല്ലീലുണ്ട് , ആശിച്ചാമാങ്ങായുടെ -
പ്രാർത്ഥനാക്കുറിപ്പുകൾ .
മീനിനെ പിടിക്കാനായ്
തോർത്തുമായ് പോകുന്നതും
വരുമ്പോൾ വെള്ളത്തോർത്ത്
ചളിയിൽ പുരണ്ടതും ...,
അമ്മതൻ ശകാരത്താൽ
മുറ്റത്തൂടോടിയതും
കുറിക്കുന്നൂ ഞാനിന്ന് ...
ഈ പേപ്പർത്തുണ്ടിലായി .
ഇല്ലില്ലാ ഇന്നാ കാലം , വരില്ലാ
പോയ...കാലം...ഓർമ്മകൾ
മാത്രംമതി ജീവിക്കാനിന്നീമണ്ണിൽ .
--വിശാഖ് മൂഴിക്കൽ--
ഓർമ്മക്കുറിപ്പ്
എല്ലാം കെട്ടിപ്പൂട്ടി വെക്കണം
പോകുമ്പോൾ കൊണ്ടുപോകാൻ
ഒടുവിലെ യാത്രക്ക്
നേരമായ് പ്രിയേ...
ചിതലരിച്ചീടുന്നു
ഇന്നെന്റെ ഓർമ്മകൾ
ഈ മണ്ണിലായലിയുന്നു ഞാനും .
--വിശാഖ് മൂഴിക്കൽ--
മരപ്പലകമേൽ
നേരത്തെ എഴുന്നേറ്റി
രുന്നു ഞാനെൻ
ഉമ്മറപ്പാടിവാതിലിലെത്തി
നോക്കി...
ആരോ വിളിക്കുന്നു ,
ദൂരെ
അതിശയം തോന്നിയ
തെന്തിന്നു ഞാനും...
ഉറക്കച്ചടവിനോടുവിലാ
യൊരുൾവിളി...
കേട്ടു അതെന്നമ്മ ....
തന്നെ
പിൻവാതിലും ചാരി ...
ഒരു കൊച്ചു മണ്കലം
കയ്യിലേന്തി..
തിരക്കിൽ നിന്നും,
തിരക്കുകളിലേക്കവൾ
ജോലി തൻ ഭാരം
മുഖത്തുണ്ടുതാനും .
ചാരെയായ് ചെന്നു
ഇങ്ങനെയോതി ഞാൻ
അമ്മക്കുപകരമായി
അരുണ്ടെന്നമ്മേ _
മൗനമായിരുന്നിത്രയും
കാലമവൻ ഒരു
സ്മാർട്ട് ഫോണിൽ
വീണുടഞ്ഞു .
എന്തേ നിനക്കുണ്ണീ
എന്നമ്മ ചൊല്ലി
കെട്ടിപ്പിടിച്ചമ്മ ചൊല്ലീ...
ഓർത്തതിങ്ങനെ...
ഒരു കൊച്ചുമുറിതൻ ചു
മരുകൾക്കുള്ളിൽ
ഞാൻ
ഒരു സ്മാർട്ട് ഫോണിൽ
തളച്ചിരുന്നു.
ഇല്ല ഇനി ആ ലോകം
ഉള്ളതിനിയീലോകം ..
ആർത്തുല്ലസിച്ചവനോടി...
ആർത്തുല്ലസിച്ചു മണ്മറഞ്ഞു ...
--വിശാഖ് മൂഴിക്കൽ--
ചിലയിടങ്ങൾ... ഭൂമിയിൽ ചില ഇടങ്ങൾ ഉണ്ട് ജീവിതത്തിൽ അത്രമേൽ ആഴ്ന്നിറങ്ങിയ ഇടങ്ങൾ ... എന്നിട്ടും അവസാനത്തെ നാരുവേരുകൾ പോലും മുറിഞ്ഞകന്നു വേർപിര...